Wednesday, January 02, 2008

പാമ്പിന്റെ പത്തി

ജോസ് വളരെ നിഷ്ക്കളങ്കനായിരുന്നു. എല്ലവരെയും സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന എല്ലാവര്‍ക്കും നല്ലത് മാത്രം വരണേയെന്ന് പ്രാര്‍ഥിക്കുന്ന ഒരു സത്യക്രിസ്ത്യാനി.

മൂത്ത കുട്ടി ഒരു പെണ്ണാവണം എന്ന ഡാലിചേട്ടത്തിയുടെ ആഗ്രഹത്തിനെതിരായിട്ടായിരുന്നു ജോസ്  ജനിച്ചത്...അയല്‍പക്കത്തുള്ള കുട്ടികളുടെ കൂടെയൊന്നും അവനെ അധിക നേരം കളിക്കാന്‍ വിട്ടിരുന്നില്ല. പുന്നാര  മകന്റെ നിറം പോയാലോ എന്നതായിരുന്ന് അതിനു ഡാലിചേട്ടത്തിയുടെ നിലപാട്.അതുകോണ്ട് സദാ നേരവും അവന്‍  മമ്മിയുടെ സാരിതുമ്പും പിടിച്ച് നടന്നു.

പക്ഷെ ജോസിന്റെ മനസ്സില്‍ എപ്പ്പ്പോഴും ഒരു പുരുഷന്റെ രൂപം ഉണ്ടായിരുന്നു. തന്റെ വല്ല്യപ്പച്ചനായ പാപ്പിയുടെ രൂപം. പാപ്പിച്ചായന്‍ പട്ടാളത്തിലായിരുന്നു. ആ വലിയ മീശയും എന്‍ഫീല്‍ഡ് ബുള്ളറ്റുമായിരുന്നു ജോസിന്റെ സ്വപ്നം. എന്നെങ്കിലും ഒരിക്കല്‍ മീശയും പിരിച്ച് ബുള്ളറ്റില്‍ പറന്ന് പോവുന്നത് അവന്‍ സ്വപ്നം കണ്ടു. പക്ഷെ ബുള്ളറ്റ് പോയിട്ട് സൈക്കിള്‍ ഓടിക്കാന്‍ പോലും മമ്മി സമ്മതിക്കുകയില്ല. എങാനും വീണ് കൈയ്യോ കാലോ ഒടിഞാലോ.. മമ്മിയുടെ ഈ അധിക സ്നേഹം ജോസിനെ ഏപ്പ്പ്പൊഴും വീട്ടില്‍ തന്നെ ഇരുത്തി.

കൂട്ടുകാരുടെ ഇടയില്‍ അതുകൊണ്ടു തന്നെ ജോസുട്ടിക്ക് വലിയ മതിപ്പില്ലായിരുന്നു.ആരും അവന്റെ വാക്കുകള്‍ക്ക് വലിയ പ്രാധാന്യം കൊടുത്തിരുന്നില്ല. മാറ്റം അനിവാര്യമായിരിക്കുന്നു. മറ്റാര്‍ക്കും കഴിയാത്ത എന്തെങ്കിലും താന്‍ ചെയ്തു അന്നു വരുത്തിയാലെ അവര്‍ക്കിടയില്‍ തനിക്ക് വില വരൂ.. കൂടെയുള്ള എല്ലാവരും പുലികളാണ്. ഔസേപ്പ് രണ്ട് കയ്യും വിട്ട് സൈക്കിളോടിക്കും, പട്ടര്‍ ഇഡ്ഡലി കഴിക്കുന്ന പോലെ ആര്‍ക്കും പറ്റില്ല, ഭാസി സിഗരറ്റ് വലിക്കും , പ്രമോദ് ഏത് മരത്തില്‍ കയറാന്‍ പറഞാലും കയറും.. തനിക്കും മാത്രം .... ഇല്ല ഇതിനൊരു പരിഹാരം കണ്ടെ പറ്റൂ..

ജോസുട്ടി അഞ്ചില്‍ പഠിക്കുന്ന കാലം. ഒരു ദിവസം എല്ലാവരും കൂടി ക്രിക്കറ്റ് കളിക്കുകയായിരുന്നു. ബൌളിങിലും ബാറ്റിങിലും മോശമായതു കാരണം ഫീല്‍ഡിങായിരുന്ന് സ്ഥിരം.അംബലപ്പറമ്പിലായിരുന്നു കളി.അപ്പോഴാണ് ഭാസി ഒരുഗ്രന്‍ അടി അടിച്ചത്..  തന്റെ നേരെ ഉരുണ്ട് വരുന്ന പന്തിനെ നോക്കി ജോസുട്ടി പ്രാര്‍ഥിച്ചു. കൈ വിട്ടു പോവല്ലെ ഈശോയെ.. ഈശോ കനിഞില്ല.. .എപ്പൊഴത്തെയും പോലെ അവന്റെ കൈകള്‍ക്കിടയിലൂടെ പന്ത്  കുറ്റിക്കാട്ടിലേക്ക് ഓടിപ്പോയി. ഫോര്‍.....

പന്തെടുക്കാന്‍ പോയപ്പോഴാണ് അവിടെ ഒരു പാമ്പിന്റെ ഉറ കണ്ടത്.. ഉടനെ ജോസുട്ടിയുടെ തലയില്‍ ഒരു ബള്‍ബ് കത്തി.. ഇതു തന്നെ അവസരം.. പന്തുമായി ഓടി കൂട്ടുകാരുടെ അടുത്തെത്തിയ ജോസുട്ടി പറഞു..

“ ഞാന്‍ നോക്കിയപ്പൊ അവിടെ ഒരു പാമ്പ്.. പത്തി വിരിച്ചങനെ നില്‍ക്ക്ണു.. ഞാന്‍ കൈ നീട്ടിയപ്പൊ പാമ്പ്  ഒറ്റ ചീറ്റല്‍..ഞാന്‍ പത്തീമ്മെ ഒരു തട്ടങ്ട് കൊടുത്തു പാമ്പ് ഓടിപ്പോയി...ഇന്നാ പന്ത്...”

Wednesday, December 19, 2007

fallen flower.. | വീണ പൂവ്..



വീണ പൂവ്... | ( കുമാരനാശാന്റെയല്ല !!)
എപ്പോഴും അവര്‍ ഒരുമിച്ചായിരുന്നു...
ഒരുമിച്ചു വളര്‍ന്നു..
മഴയത്തും വെയിലത്തും മഞ്ഞത്തും അവര്‍ ഒരുമിച്ചു കളിച്ചു...
അവര്‍ക്കു ഇഷ്ട്ടംതോന്നിയതും ഒരേ വണ്ടിനോട്..
ഇന്നിതാ... ഒരു വാക്കു പോലും പറയാതെ..
കൂട്ടുകാരനെ തനിച്ചാക്കി അവന്‍ പോയി...

kids cycle



software : adobe illustrator.

Monday, November 12, 2007

കുറേ നാളായി എന്തെങ്കിലും വരച്ചിട്ട്.. വര്‍ഷങള്‍ക്കു ശേഷം ഞാന്‍ വരക്കനുള്ള ശ്രമം തുടങി..


Monday, September 03, 2007

ഒരു കേരള യാത്രാ ചിത്രങള്‍..

ഓണത്തിന് നാട്ടില്‍ പോയപ്പൊ എടുത്ത കുറച്ച് നല്ല ചിത്രങള്‍..



സുല്‍ത്താന്‍ ബത്തേരി



ജമന്തിപ്പാടങള്‍..



ക്യാമറ ഓണ്‍ ആവുമ്പോഴെക്കും ആന പോയി..



താമരശ്ശേരി ചുരത്തിലെ കോടമഞ്..


താമരശ്ശേരി ചുരത്തിലെ കോടമഞ്..


താമരശ്ശേരി ചുരത്തിലെ കോടമഞ്..



വയനാട് ചുരങള്‍..







കായക്കുല..ഓണക്കുല


എന്റെ ശകടം


മുത്തങ..


ഇഞ്ചി..


സൂര്യകാന്തിപ്പാടം..


എന്റെ വീടിന്റെ ടെറസ്സിലെ പപ്പായ മരം..

Friday, May 04, 2007

എനിക്കിഷ്ട്ടം

അതിരാവിലെ സൂര്യനുദിക്കും മുന്‍പ് ഏണീക്കാനും..
പാര്‍ക്കിലെ നനുത്ത ത്ണുപ്പില്‍ നടക്കാനും
അതു കഴിഞു കൈയ്യില്‍ ആവി പറക്കുന്ന പൊന്നുച്ചായയുമായി (1)
സിറ്റൌട്ടിലിരുന്ന് bangalore times വായിക്കാനും
ഓഫീ‍സില്‍ പോവുമ്പോല്‍ വഴിയില്‍ ലിഫ്റ്റിനായ് കൈനീട്ടുന്നാ സ്കൂള്‍ക്കുട്ടികള്‍ക്ക് ലിഫ്റ്റ് കൊടുക്കനും ഇഷ്ട്ടം

ഇരുട്ടില്‍ ലാപ്‌ടോപ്പില്‍ ഹൊറര്‍ സിനിമ വച്ച് പുതപ്പു തല വഴി മൂടി പേടിച്ച് ഹോറര്‍ സിനിമ കാണാനും
രാ‍ത്രിയില്‍ പാട്ടു വച്ചു ഇരുണ്ട വെളിച്ചത്തില്‍ പൊന്നുവിന്റെ കൂടെ “സല്‍‌സ(2)“ ഡാന്‍സ് കളിക്കാനും
എപ്പോഴും ചെവിപൊട്ടുമാറുച്ചത്തില്‍ പാട്ടുവച്ചു പൊന്നുന്റെ ചീത്ത കേള്‍ക്കാനും.(3).
പുസ്തകങളും ഉടുപ്പും വലിച്ചുവാരി ഇടാനും എനിക്കിഷ്ട്ടം....

ബ്രിഗെഡ് റോഡിലെ തിരക്കില്‍ ഇടിച്ചു നടക്കാനും
പബ്ബിലെ ഇരുട്ടിലിരുന്ന് ബീറടിക്കാനും
മഴയില്‍ വെള്ളം തെറിപ്പിച്ച് ബൈക്കോടിക്കാനും
സംഗീതയില്‍(4)സുരേഷ്‌ഗോപിയുടെ സിനിമ കണ്ട് കൂക്കി വിളിക്കാനും എനിക്കിഷ്ട്ടം

രാത്രി അത്താഴത്തിനു പൊന്നുവിന്റെ കൂടെ ചപ്പാത്തി പരത്താനും
മുട്ട്ക്കറിയില്‍ പരീക്ഷണം നടത്താനും
അത്താഴം കഴിഞു നടക്കാന്‍ പോവാനും..
സലീമിക്കാന്റെ(5) കടയില്‍ നിന്ന് കപ്പലണ്ടിമിട്ടായി വാങി തിന്നാനും..

ഒടുവില്‍.. അവളുടെ തോളില്‍ തല വച്ചുറങുമ്പോള്‍...
എനിക്കീ ജീവിതത്തോടും അതിയായ ഇഷ്ട്ടം....

(1) പൊന്നു എനിക്ക് ഉണ്ടാക്കിതരുന്ന ചായക്കു ഞാന്‍ ഇട്ട് പേര്‍..പൊന്നുച്ചായ്..പിന്നെ പൊന്നുക്കാപ്പി, പൊന്നുച്ചിക്കന്‍..അങനെ പലതുമുണ്ട്...
(2)ഡാന്‍സിന്റെ കാര്യത്തില്‍ മമ്മൂട്ടിയാ എന്നെക്കാളും ഭേദം എന്ന അവളു പറയുന്നത്.. എന്നലും ആഗ്രഹം കൊണ്ട് കളിക്കുന്നതാ..
(3)പാട്ട് ചെവി പൊട്ടുന്ന അത്ര ഉറക്കെ കേട്ടാലെ എനിക്ക് ഒരു സംത്രിപ്തി വരൂ.. അവള്‍കാണേങ്കില്‍ പതുക്കെ കേല്‍ക്കണം.. പിന്നെ മോനു 2 മാസം പ്രായമായിട്ടുള്ളൂ..എന്നു വച്ചു പാട്ടു കേക്കതിരിക്കാന്‍ പറ്റുമോ... അപ്പൊ ഉറക്കെ വയ്ക്കും.. അതു കേട്ടാല്‍ അവള്‍ ചാടിതുള്ളി വരും...ഹ ഹ .. പിന്നെയല്ലെ പോടിപൂരം..
(4) ബങ്ലൂരില്‍ മലയാളം സിനിമ വരുന്ന തിയ്യറ്റര്‍..
(5) വീടിനടുത്തുള്ള പലചരക്കുകട


Wednesday, April 11, 2007

പ്രണയം പൂവിട്ട സിമന്റ്ബഞ്ച്..

അങനെ പ്രവാസിജീവിതത്തിന്‍ വിരാമമിട്ടുകൊണ്ട് ഞാന്‍ വീണ്ടും ബാങ്ലൂരിലെത്തി. പൊന്നു* പ്രസവത്തിന് വീട്ടിലാണ്.അവിടെ എത്തീ രണ്ടാം ദിവസം തനെ വിപ്രൊയില്‍ ജോലി കിട്ടി. വേറെ ഒന്നു രണ്ടു നല്ല കമ്പനിയില്‍ കൂടി ഇന്റര്‍വ്യു ശരി ആയപ്പോ അതു കൂടീ നോക്കിയിട്ട് വിപ്രൊയില്‍ ജൊയിന്‍ ചെയ്താല്‍ മതി എന്നു വിചാരിച്ചു. പക്ഷെ പ്രത്യെകിച്ചു ഒന്നും ചെയ്യനില്ലാത്തതിനാല്‍ ജീവിതം വളരെ ബോറായി തോന്നി.. രാവിലെ മുഴുവന്‍ ഉറക്കം തന്നെ..ഇന്റര്‍വ്യു കാള്‍ വന്നാല്‍ മാത്രം ഉണര്‍ന്നു ഇന്റര്‍വ്യുന് പോവും... അങനെ കുറച്ച് ദിവസം കഴിഞപ്പോഴാണ് പണ്ടു പോയ സ്ഥലങളില്‍ എല്ലം ഒന്നു പോയാലോ എന്ന ഒരു ചിന്ത വന്നതു... എന്റെ പ്രണയം തളീരിടുകയും പൂക്കുകയും കായ്ക്കുകയും എല്ലം ചെയത ആ പാര്‍ക്കിലേക്കു ഒന്നു പോയാലൊന്നു ഒരു ചിന്ത.അങനെ കിടന്നു ഒരോന്നാലോചിച്ചു ഉറങിപ്പോയതു അറിഞില്ല..

ദിവസങള്‍ കൊഴിഞു വീണു. മനസ്സില്‍ വിരഹദുഖം വാനോളം വളര്‍ന്നു.ഇന്നു എന്തായാലും ആ പാര്‍ക്കില്‍ പോണം.. വൈകുന്നേരം ഡയറീയും എടുത്ത് പാര്‍ക്കിലേക്ക് പോയി.പാര്‍ക്കിന്റെ ഗേറ്റിനടുത്തു നില്‍ക്കുമ്പോള്‍ കാലം തിരിഞൊടിയത്പോലെ..
വലിയ വ്യത്യാസം ഒന്നുമില്ല അവിടെ..അന്നു കുറ്റിചെടീയായി നിന്നിരുന്നതൊക്കെ ഇന്ന്നു വലിയ ചെടികള്‍ ആയിരിക്കുന്നു..തടാകത്തിന്റെ തീരത്തുള്ള ആ പാര്‍ക്കില്‍ തടാകത്തോടു ചേര്‍ന്നു നിറയെ സിമന്റ് ബെഞ്ചാണ്..എല്ലാ ബെഞ്ചിലും ഓരോ കപ്പിള്‍സ് ഇരികുന്നുണ്ട്.. ചിലര്‍ തടാകത്തിനു നടുവിലുള്ള കൊചുദ്വീപിലെ കൊക്കുകളേ നോക്കി ഇരികുന്നു.. ചിലര്‍ ഭാവി ഡിസ്ക്കസ് ചെയ്യുകയാണേന്നു തൊന്നുന്നു... മറ്റു ചിലര്‍.. ആ ബെഞ്ചിനെ ഒരു ബെഡ്രൂമിലെ കട്ടിലായി തെറ്റിധരിച്ചോ എന്നു ഒരു സംശയം.. ഞാന്‍ ഞങള്‍ പണ്ടു ഇരുന്നിരുന്ന ആ അറ്റത്തെ സിമന്റ്ബെഞ്ചിന്റെ അടുത്തെക്കു നട്ന്നു.അവിടെയും ഉണ്ട് ഒരു കപ്പിള്‍സ്.കുറച്ചു നേരം കാത്ത്നിന്നപ്പോള്‍ അവര്‍ എണീറ്റു. വേഗം ഞാനാ സിമന്റ് ബെഞ്ചിന്റെ അടുത്തെക്ക് പോയി... ഒരു നിമിഷം ഞാനാ സിമന്റ് ബെഞ്ച് നോക്കി നിന്നു. മനസ്സില്‍ ഒരു പാടുകാര്യങള്‍ നിമിഷ നേരം കൊണ്ട് മിന്നിമറഞു. ആദ്യമായി കണ്ണ്ടതും, ഈ പാര്‍ക്കിലേക്കു വരാന്‍ നിര്‍ബന്ധിടച്ചിട്ട് വരാന്‍ സമ്മതിക്കാതിരുന്നതും അവസാനം എന്റെ നിര്‍ബന്ധത്തിനു വഴങി വന്നതും ഈ ബെഞ്ചീരുന്നതും കാര്യങള്‍ പറഞതും മനസ്സ് പങ്കു വച്ചതും..അങനെ എല്ലാം...

മനസ്സില്‍ എന്തൊ ഒരു സന്തോഷം തോന്നി.. പരിചയമുള്ള ഒരാളേ കുറെകാലത്തിനു ശേഷം കണ്ട പോലെ..
ആ ബെഞ്ചിനോടു വല്ലാത്ത സ്നേഹം തോന്നി... ഞാന്‍ രണ്ടു വശത്തേക്കും നോക്കി ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്നു നൊക്ക്ക്കി... എല്ലവരും ബിസിയാണ്..

ഒരു പുഞ്ചിരിയോടെ ഞാന്‍ മെല്ലെ ബെഞ്ചിനോടു ചൊദിച്ചു...
ഓര്‍മ്മയുണ്ടോ എന്നെ..
പിന്നില്ലാതെ...
എവിടുന്നാണാ സ്വരം കേട്ടതെന്നറിയാന്‍ ഞാന്‍ നാലുപാടും നോക്കി... ആരെയും കണ്ടില്ല. ഇനി തോന്നിയതാണോ?
ആരാ അതു...
ഞാന്‍ തന്നെ..
എനിക്കതു വിസ്വസിക്കന്‍ പറ്റിയില്ല.. ഒരു സിമന്റു ബെഞ്ചു സംസാരിക്കുകയോ..
എന്താ നില്‍കുന്നത് ഇരിക്കൂ... ബെഞ്ചു പറഞു..
എവിടെ ഇരിക്കും .. എനിക്കു സംശയമായി...
ഈ സൈഡില്‍ ഇരുന്നോളൂ .. ഇവിടെയായിരുന്നല്ലോ ഇരിക്കാറ്..
ഞാനിരുന്നു...
എന്റെ മനസ്സില്‍ അരായിരം ചോദ്യങല്‍... എങനെയാ സംസാരിക്കുന്നത്, എല്ലവരോടും സംസാരിക്കുമോ? എന്നെ എങനെ അറിയും?
ബെഞ്ച് പറഞു... ഞാനങനെ എല്ലാവരോടുംസ് അംസാരിക്കാറില്ല. ദിവസവും ഞാന്‍ പല തരത്തിലുള്ള ആളുകളെ കാണുന്നു.. അവരില്‍ കുട്ടികള്‍, വയസ്സന്മാര്‍, കമിതാക്കള്‍, രാഷ്ട്രീയക്കാര്‍, കള്ളന്മാര്‍, വേശ്യകള്‍ അങനെ എല്ലാത്തരത്തിലുള്ള് ആളുകളും പെടും.

പക്ഷെ അതില്‍ എന്നെ എങനെയ ഓര്‍ക്കുന്നു?
ഇവിടെ വന്നിരുന്നു പ്രണയികുന്നവരില്‍ പൊതുവെ ആര്‍ക്കും ഒരു ആത്മാര്‍ത്ഥതയും കണാരില്ല.അങനെ ഉള്ളവര്‍ വളരെ കുറച്ചു മാത്രം.. അതില്‍ പെട്ട ഒരാളായിരുന്നു നിങള്‍.എനിക്കത് വിശ്വസിക്കനയില്ല..
അപ്പൊ തൊട്ടടൂത്തു നിന്നിരുന്ന പൂക്കള്‍ മെല്ലെ തലയാട്ടിക്കൊണ്ട് എന്നോടു പറഞു.. ശരിയാണ്..
ഞാന്‍ പണ്ടു വന്നപ്പോള്‍ അത് ഒരു കൊച്ചു ചെടി ആയിരുന്നു.. ഇപ്പൊ വല്യ ചെടിയായി..
എനിക്കപ്പോഴും വിശ്വാ‍സ്സം വന്നില്ല. അപ്പോള്‍ ആ ചെടിയുടെ ചുവട്ടില്‍ കിടന്നിരുന്ന ഒരു പട്ടി എന്റെ അടുത്തു വന്നു എന്റെ കാലിനടുത്തു കിടന്നു . എന്റെ കാലില്‍ നക്കിക്കൊണ്ട് പറഞു... ശരിയാണ്..

പെട്ടെന്ന് പാര്‍ക്കില്‍ ഭയങ്കര ബഹളം.. ഏതോ വിമന്‍സ്കൊളെജിലെ പെണ്‍കുട്ടികളാണ്.

ഞന്‍ ബെഞ്ചിനോടു ചൊദിച്ചു. ഇത്രക്കു കഴിവുണ്ടെങ്കില്‍ എനിക്ക് ഒരു സഹായം ചെയ്യാമോ?
എന്താണ് പറഞോളൂ..
ഞാന്‍ അവളെ പിരിഞിട്ടു 2 ആഴ്ച്ചയായി.. വല്ലാതെ മിസ് ചെയ്യുന്നു.. അവളെ ഒന്നു കാണീച്ചുതരുമോ?
അതു വേണോ?
വേണം... ഞാന്‍ വിട്ടില്ല..
ശരി. കണ്ണടച്ചോളൂ..
എവിടെനിന്നെന്നില്ലാതെ അവിടെ പെട്ടെന്ന് മഞു വന്നു..ഒന്നും കാണാന്‍ വയ്യ..
ഇനി കണ്ണു തുറന്നോളൂ...
എനികെന്റെ കണ്ണുകളെ വിശ്വസിക്കന്‍ പറ്റിയില്ല... അവളതാ..മുന്നില്‍..ഒന്നും മനസ്സിലകാത്ത പോലെ അവള്‍‍ കണ്ണു മിഴിച്ചു നോക്കി ഇരിക്കുകയാണ് എന്റെ മുന്നില്‍...വീട്ടിലിടുന്ന മാക്സിയാണ് വേഷം.ഉറങുകയായിരുന്നു എന്നു തോന്നുന്നു.മുഖത്തു ആകെ ഒരു ഉറക്കക്ഷീണം കണുന്നുണ്ട്..ഞാന്‍ വാത്സല്യതോടെ മനസ്സില്‍ പ്രേമപൂര്‍വ്വം അവളെ നോക്കി..
പൊന്നൂ... നൊക്കിയെ.. ഈ ബെഞ്ചു സംസാരികുന്നു... നമ്മളേ അറിയാം ഈ ബെഞ്ചിനു..ഞാന്‍ അങനെ ഓരൊന്നു പറയാന്‍ തുടങി.
അവളിതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.. മുഖത്ത് ആകെ ദേഷ്യം.. എന്തിനാ നവീ എന്നെ ഉണര്‍ത്തിയത്. അലെങ്കിലെ ഇന്നു വീട് മുഴുവന്വ്രുത്ത്റ്റിയാകി വയ്യതിരിക്യ..ഇപ്പൊ ഒന്നു കീടന്നതെ ഉള്ളൂ.. എന്താ നവീ ഇങനെ.. അവല്‍ ചൂടാവാന്‍ തുടങി..
അപ്പൊഴാണ്‌ അവിടത്തെ ബഹളം അവള്‍ ശ്രദ്ധിച്ചത്..ആ കൊളേജ്ജ് പെണ്ണൂങള്‍..അവര്‍ ഞങളേ നോക്കി കൈ വീശി.. ഒരാവേശത്തില്‍ ഞാനും വീശി..

ഓഹൊ.. അപ്പൊ ഇവിടേ ജോലി തപ്പിനടക്കാ എന്നു പറഞിട്ടു ഇതാണ് പണീ അല്ലെ ? വായ് നോക്കി നടന്നോ നവീ..എനിക്കെല്ലം മനസ്സിലായീ..
ഈശ്വരാ... എന്റെ മനസ്സിലെ പ്രേമമെല്ലാം ഓടിയൊളിച്ചു..
ഞാന്‍ ദയനീയതയോടെ ബെഞ്ചിനെ നോക്കി...
ഇവളേ എടുത്തിടത്തു തന്നെ കൊണ്ടൂ വക്കന്‍ പറ്റുമോ?
ഭും !!!!...

അവള്‍ പോയി..
ഹൊ... എല്ലം അറിയുന്ന ആളല്ലെ.. ഇതെന്നു ശരിയാവും എന്റെ ബെഞ്ചെ? ഞാന്‍ ചോദിച്ചു..?
ങ്ഹെ .. ഇപ്പോല്‍ ഒന്നും മിണ്ടുന്നില്ല..ഞാന്‍ ബെഞ്ചില്‍ തട്ടി നോക്കി..എനിക്കു ദെഷ്യം വന്നു എണീറ്റ് നിന്നു ബെഞ്ചില്‍ കുറെ ചവിട്ടി.. ഞാനപ്പൊ പൂക്കളെ നൊക്കി.. ഒരനക്കവുമില്ല.. ഒറ്റവലിക്കു ആ ചെടി പിഴുതു ഞാന്‍ എറിഞു.. കാലിനടുത്തു കിടന്ന പട്ടിയെ നോക്കിയപ്പൊ അതു നല്ല ഉറക്കം.. നാശം പിടിക്കന്‍ ഒറ്റ തൊഴി... അതു മോങിക്കൊണ്ടു ഓടിപ്പോയി..
ഞാന്‍ ഇന്നത്തെ ദിവസത്തെ പഴിച്ചുകൊണ്ട് ബാറില്പോയി രണ്ടെണ്ണം പിടിപ്പിച്ച് വീട്ടില്പോയി കിടന്നുറങി...


* ഭാര്യയെ ഞാന്‍ വിളിക്കുന്ന പേര്..

ഇതാണാ പ്രണയം പൂവിട്ട സിമന്റ്‌ ബെഞ്ച്‌( taken in 2004)